async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> html> വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയും: തേജസ്വി യാദവ് |

വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

0
വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ വഖഫ് നിയമ ഭേദഗതി ചവിറ്റുകുട്ടയിലെറിയുമെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ എപ്പോഴും ആര്‍എസ്എസുമായി സഖ്യം ഉണ്ടാക്കിയിരുന്നു. തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും വര്‍ഗീയശക്തികളുമായി സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. tejaswi-yadav-promises-welfare-bihar-elections

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കതിഹാര്‍, കിഷന്‍ഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു തേജസ്വി. ബിഹാറില്‍ 20 വര്‍ഷമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നു. 11 വര്‍ഷമായി മോദി കേന്ദ്രം ഭരിക്കുന്നു. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും തേജസ്വി തുറന്നടിച്ചു.

ചില പാര്‍ട്ടികള്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. ജന്‍സ്വരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിശോറിനെതിരെയും തേജസ്വി രംഗത്തെത്തി. സംസ്ഥാനത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കുമെന്ന വാ?ഗ്ദാനവും തേജസ്വി മുന്നോട്ടുവച്ചു.

പഞ്ചായത്തുകളിലെയും ?ഗ്രാമ കോടതികളിലേയും പ്രതിനിധികള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെ ആനുകൂല്യവും വര്‍ധിപ്പിക്കും- തേജസ്വി യാദവ് പ്രഖ്യാപിച്ചു.

മണ്‍പാത്ര നിര്‍മാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനമാര്‍?ഗങ്ങള്‍ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബിഹാര്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ആര്‍ജെഡി നേതാവ് വ്യക്തമാക്കി. മഹാസഖ്യത്തില്‍ ഭിന്നതയുണ്ടെന്ന എന്‍ഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി. നവംബര്‍ ആറ്, 11 തിയതികളിലായി രണ്ട് ?ഘടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണല്‍.

ആര്‍ജെഡിക്കൊപ്പം കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, സഹാനിയുടെ വിഐപി എന്നിവയാണ് മഹാസഖ്യത്തില്‍ അണിനിരക്കുന്നത്. അപ്പുറത്ത്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം ബിജെപി, ചിരാ?ഗ് പാസ്വാന്റെ എല്‍ജെപി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക് മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎയിലുള്ളത്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാസഖ്യം എന്‍ഡിഎയെ പരിഹസിച്ചിരുന്നു..

TejaswiYadav #BiharElections2025 #RJD #NitishKumar #Mahagathbandhan #NDA #BiharPolitics #Katihar #Kishanganj #Araria #PanchayatBenefits #BiharManifesto #InsuranceSchemesBihar #RuralDevelopmentBihar #IndiavisionNews

About The Author

Leave a Reply

Your email address will not be published. Required fields are marked *